Posts

Showing posts from November, 2007

മാത്തച്ചന്‌റ്റെ സ്വന്തം മോളമ്മ.

ആ സംഭവത്തിനു ശേഷം മാത്തച്ചനെ പിന്നെ ആരും കണ്ടിട്ടില്ല. കേട്ടവര്‍ കേട്ടവര്‍ താടിക്ക് കൈ കൊടുത്തിട്ട് ചോദിച്ചു, മാത്തച്ചനു ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? അവനെ ഇങ്ങനെയല്ലല്ലൊ കണ്ടിരുന്നത്. ഇങ്ങനെയൊക്കെ ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഒറ്റ മറുപടിയേയുള്ളു, "കൊതുകിനുമില്ലേ കൃമികടി"!! മാത്തച്ചന്‍- നാല്പത്തിരണ്ട് വയസ്സ്, മീശ വടിച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട സല്‍സ്വഭാവിയായ "സഹോദരന്‍".ഔദ്യോഗിക പദവി സൗദിയിലെ ഒരു കമ്പനി ഫോര്‍മാന്‍. നാട്ടില്‍ ഒരു ഭാര്യയും അതില്‍ രണ്ട് പിള്ളേരും. മാത്തച്ചന്‍ പുറത്ത് എലിയാണെങ്കിലും കമ്പനിക്കകത്ത് പുലിയാണ്. ജോലിയോടുള്ള ഡെഡിക്കേഷന്‍ അതിഭയങ്കരമാണ്. കമ്പനിയുടെ മുതലാളി ഐര്‍ലന്‍ഡില്‍ ഇരിക്കുന്ന ഹൂഗ് ഒ ഡൊണാലിനു പോലും ഇത്രക്ക് ആത്മാര്‍ത്ഥത‌യുണ്ടൊ എന്ന് നമുക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും മാത്തച്ചനോട് ചോദിച്ചാല്‍ മത്തച്ചന്റെ മറുപടി ഇതാണ്, "ദൈവ കൃപയാല്‍ എനിക്ക് ഇങ്ങനയേ ജോലിചെയ്യാന്‍ അറിയുള്ളു". കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പോകുന്ന സമയത്താണ്, പൂട സക്കറിയ എന്നറിയപ്പെടുന്ന സാക്ഷാല്‍ സക്കറിയ ചെറിയ

ഒരു ചാറ്റിംഗ് ദുരന്തം

കൃത്യം അഞ്ച് മണിക്ക് തന്നെ അവള്‍ ഭര്‍ത്താവിനെ വിളീച്ചുണര്‍ത്തി. അവന്‍ ഉണര്‍ന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തെന്ന് വരുത്തി ഡ്രെസ്സ് ചെയ്ത് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായി വന്നു. അവള്‍ അവന് ചൂട് പറക്കുന്ന ചായ കൊടുത്തിട്ട് പറഞ്ഞു - "ബ്രേക്ക് ഫാസ്റ്റ് പോകുന്ന വഴിക്ക് ആ പാകിസ്ഥാനിയുടെ കടയില്‍ നിന്നും സാന്ഡ്‍വിച്ച് മേടിച്ചോളു, പിന്നെ ഉച്ചക്ക് അവിടെ ക്യാന്‍‌റ്റീനില്‍ നിന്ന് കഴിക്കാല്ലോ?" ഇവളിതിപ്പോള്‍ പതിവാക്കിയിരിക്കുകയാണല്ലോയെന്ന് മനസ്സിലോര്‍ത്ത് കൊണ്ട് ചായയും കൂടിച്ച് കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്ക് പോയി. അവന്‍ പോയതും അവള്‍ കതകടച്ച് വീണ്ടും ബെഡിലേക്ക് വന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്കുറക്കം വരുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ്. നാട്ടില്‍ നിന്നും എത്തിയിട്ട് രണ്ടാഴ്ചയായി. എന്നിട്ടും ഇതുവരെ ഒന്ന് സെറ്റില്‍ഡ് ആയില്ല.ഈ മരുഭൂമിയിലെ ജീവിതം ഇപ്പോള്‍ തന്നെ ബോറടിപ്പിച്ച് തുടങ്ങി. അങ്ങേര് തിരിച്ച് വരുന്നത് വരെ ഇനി ഒറ്റക്കാണ്, ദിവസം മുഴുവന്‍ ടി. വി. കാണലും ഉറക്കവും. പുറത്തേക്ക് ഒറ്റക്ക് പോകാന്‍ പാടില്ലാത്രെ? അത് ഈ രാജ്യത്തിന്റെ നിയമമാണുപോലും. അല്ലെങ്കിലു