Posts

Showing posts from October, 2007

സോനാ ഗുപതയുടെ അരഞ്ഞാണം.

ഓഫീസിലെ തിരക്കിട്ട ബ്ലോഗ് വായനക്കിടയിലാണ് അന്തപ്പന്റെ ഫോണ്‍ വന്നത്. രണ്ട് മണിക്കൂറ് മുന്‍പ് യാത്രപറഞ്ഞ് നാട്ടിലേക്ക് പോകാനായി പോയവന്‍ വിളിക്കണമെങ്കില്‍ പതിവ് പോലെ ഇപ്രാവശ്യവും അവന്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ടിക്കറ്റ് എന്തെങ്കിലും ഒന്നും ഓഫീസില്‍ വച്ച് മറന്ന് കാണും. അത് എടുത്ത് ഉടനെ കൊണ്ട് ചെല്ലാന്‍ വീളിക്കുകയാണ്. ഇതവന്‍ ഒരു സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണല്ലോയെന്ന് ഓര്‍ത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അവന്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പ് ഗൗരവത്തില്‍ ഞാന്‍ ചോദിച്ചു, "എന്താടാ, ഇപ്രാവശ്യം എന്താ മറന്നത്? ടിക്കറ്റാണോ അതൊ പാസ്പോര്‍ട്ടോ? രാവിലെ വന്ന് ഓഫീസായ ഓഫീസൊക്കെ കയറി നടന്ന് കണ്ട പെണ്‍പിള്ളരോടൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞും അവളുമാര്‍ക്ക് കൊണ്ട് വരാനുള്ള സാധനങ്ങളുടെ ഓര്‍ഡെറുടുത്ത് കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതെല്ലാം." "നീയൊന്ന് അടങ്ങ്, എന്നിട്ട് ഞാന്‍ പറയുന്നത് കേള്‍ക്ക്". അന്തപ്പന്‍ മയത്തില്‍ പറഞ്ഞു. "എന്നാല്‍ പറ!" "അനില്‍ മത്തായി എത്തിയിട്ടില്ല." "എന്ത്?" "അതേടാ, കുല്‍സാരി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നുള്

അമ്മ

കാറിലേക്ക് കയറുന്നതിന് മുന്‍പ് അവന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇല്ല. അമ്മയവിടെയില്ല. തന്റെ കൊച്ചുവിടിന്റെ വാതില്‍ അടഞ്ഞിരിക്കുന്നു. നകുലന്‍ തുറന്ന് പിടിച്ച ഡോറിലുടെ യമുന അവനെ അകത്തേക്ക് കയറ്റി. വീടിനുള്ളില്‍ നിന്ന് ഒരു തേങ്ങല്‍.. അവന്‍ വീണ്ടൂം തിരിഞ്ഞു നോക്കി. ഇല്ല ഒന്നും കേള്‍ക്കുന്നില്ല. യമുന അവന്റെ പിന്നാലെ അകത്തേക്ക് കയറി. കാറ് മുന്നോട്ട് നീങ്ങി. അവന്‍ പിന്നിലത്തെ ഗ്ലാസ്സിലൂടെ തന്‌റ്റെ വീട്ടിലേക്ക് നോക്കി. ഇപ്പോഴും വാതില്‍ അടഞ്ഞ് തന്നെ കിടക്കുന്നു. കാറ് ഒരു വളവ് കഴിഞ്ഞതും അവന്റെ വിടിന്റെ കാഴ്ച കണ്ണില്‍ നിന്നും മറഞ്ഞു. അവന്റെ കുഞ്ഞുടുപ്പുകളും, അവന്‍ ബസും കാറും ഒക്കെ ഉണ്ടാക്കി കളിച്ചിരുന്ന പൗഡര്‍ ടിന്നും മാറിലേക്ക് ചേര്‍ത്ത് അവന്റെ അമ്മ വിങ്ങിപ്പൊട്ടുകയായിരുന്നു. കാറ് അവന് പരിചയമുള്ള വഴികളൊക്കെ കഴിഞ്ഞ് അപരിചിതമായ സ്ഥലത്തൂടെ ഓടികൊണ്ടിരുന്നു. അവന്‍ കാറിന്റെ ഇടതുവശത്തെ ജാലകത്തിലൂടെ പുറത്തെ കാഴ്ചകള്‍ കാണുന്നെങ്കിലും മനസ്സ് അവിടെങ്ങുമല്ലായെന്ന് യമുനക്ക് മനസ്സിലായി. പുറത്തെ കാറ്റടിച്ച് പറക്കുന്ന മുടിയിഴകളിലൂടെ യമുന വിരലുകളോടിച്ചു. അവന്റെ തോളിലൂടെ കയ്യിട്ട് അരികിലേക്ക് പിടിച്ചിരുത്തി. യമുനയ

സുമയ്യായുടെ ഉമ്മ

രാത്രി മുഴുവന്‍ യാത്രയും പിന്നെ ദുബായി എയര്‍പോര്‍ട്ടിലെ നാലു മണിക്കൂറത്തെ കാത്തിരിപ്പും എല്ലാം കൊണ്ടും നല്ല ക്ഷീണമുണ്ട്. ഇനിയും പത്ത് പന്ത്രണ്ട് മണിക്കൂര്‍ യാത്ര ചെയ്താലെ എത്തിപ്പെടേണ്ടിടത്ത് എത്തുള്ളു. അടുത്ത ഫ്ലൈറ്റില്‍ ഒരു ജനാലക്കരികിലുള്ള് സീറ്റ് ചോദിച്ചെങ്കിലും ബോര്‍‌ഡിംഗ് പാസ് തന്ന അറബി സുന്ദരി ചിരിര്‍ച്ചു കൊണ്ട് പറഞ്ഞു, സോറി സര്‍, ഇറ്റ്സ് നോട്ട് അവൈലബില്‍. മധ്യഭാഗത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വിന്‍ഡൊയ്ക്കരികില്‍ ഒരു വെള്ളക്കാരന്‍ കട്ടിയുള്ള ഒരു പുസ്തകവും വായിച്ചിരിക്കുന്നു. അയാളെ ഒന്നു വിഷ് ചെയ്ത് ട്രാവെലിന്‍‌ങ്ങ് പില്ലോ ഊതി വീര്‍പ്പിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ടൈറ്റ് ജീന്‍സും, ചെറിയ ഇറുകിയ ടീഷര്‍ട്ടും, ഹൈ ഹീല്‍ഡ് ചപ്പലും ചെമ്പിച്ച മുടിയുമുള്ള ഒരു വെളുത്ത സുന്ദരി അരികിലെത്തി അവളുടെ കയ്യിലിരുന്ന ബാഗ് ഓവര്‍ ഹെഡ് ലോക്കറില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു. വളരെ ബുദ്ധിമുട്ടി ബാഗ് ഉള്ളിലേക്ക് തള്ളിവെയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഒന്ന് സഹായിക്കാന്‍ തീരുമാനിച്ചുകൊണ്ട് എഴുന്നേറ്റ്, ലോക്കറിലുണ്ടായിരുന്ന മറ്റു ബാഗേജുകളെല്ലാം ഒന്നു ഒതുക്കി അവളുടെ ബാഗിനും ഇടം കണ്ടെത്തി. ചുമന്ന

ഡെന്നിച്ചന്‌റ്റെ വിവാഹം ഒരു വിപ്ലവം

ഡെന്നിച്ചന്‍ ഒരു പാവം പയ്യനാണ്. സൗദിയിലെ ഉയര്‍ന്ന ജോലിയും അതിനനുസരിച്ചുള്ള ശമ്പളവും. ജോലിയില്ലെങ്കിലും ജീവിക്കാനുള്ളത് റബ്ബറിന്റെ ഒട്ടുപാല്‍ വിറ്റാല്‍ കിട്ടും. . അതു മാത്രമല്ല, സ്വന്തമായി വീട്, അത്യാവശ്യം കൃഷിയിടം, ഠൗണില്‍ നാലുമുറി കട വാടകക്ക് കൊടുത്തിട്ടുണ്ട്. (വാടക അപ്പനാണ് മേടിക്കുന്നത്). ഇതൊക്കെ കുടുംബപരമായി കിട്ടിയതൊന്നുമല്ല. സ്വന്തം അധ്വാനത്തില്‍ നിന്നും ഉണ്ടാക്കിയതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഡെന്നിച്ചന്‍ സന്തോഷവാനല്ല. കാരണം വയസ്സ് മുപ്പത്തിമൂന്ന് കഴിഞ്ഞു. ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ വീട്ടുകാര് കഴിപ്പിച്ചിട്ടില്ല. ഇരുപത്തി എട്ടാമത്തെ വയസ്സുമുതല്‍ കല്യാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണ്. ഇതുവരെ സംഗതി നടന്നില്ല. ഓരോ വര്‍ഷവും അവധിക്ക് നാട്ടിലേക്ക് പെട്ടിനിറയെ പ്രതീക്ഷകളോടെയാണ് പോകുന്നത്. അവസാനം ലോകകപ്പ് കളിക്കാന്‍ പോയ ശ്രിശാന്തിനെ പോലെ തിരിച്ച് വരും നാട്ടിലെത്തി കല്യാണമെന്ന് പറഞ്ഞാല്‍ അപ്പന്‍ അപ്പകയറി വെട്ടും. "സമയമാകുമ്പോള്‍ ഞങ്ങള്‍ക്കറിയാം നടത്തി തരാന്‍, ഒരു കല്യാണം. നിന്റെ പാലായില്‍ കെട്ടിച്ച് വിട്ട ചേച്ചിയുടെ പുരപണി ഇതു വരെ കഴിഞ്ഞില്ല.പിന്നല്ലെ കല

ഡയാനയെ സ്നേഹിച്ച രാജകുമാരന്‍

( പലരായി പലവുരു പറഞ്ഞ ഒരു പ്രമേയം. ഇതിലെ നായകന്‍ തന്നെ ഇതെഴുതാന്‍ നിര്‍ബദ്ധിച്ചപ്പോള്‍, എന്റേതായ രീതിയില്‍ ഞാനിതവതരിപ്പിക്കുന്നു ) ചാള്‍സ്‌ ഒരു പാരലല്‍ കോളെജ് അധ്യാപകനാണ്. ഡയാന ചാള്‍സിന്റെ കാമുകിയും. ഇരുവരുടെയും പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡയാന ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്` ചാള്‍സിനു ഡയാനയോട് ആദ്യമായി പ്രണയം തോന്നിയത്. അന്ന്` ചാള്‍സിന്` പതിനെട്ട് വയസ്സ് പ്രായം. പക്ഷെ അന്ന് ഡയാന ചാള്‍സിന്റെ പ്രണയം മനസ്സിലാക്കിയിരുന്നില്ല, അല്ലെങ്കില്‍ ചാള്‍സ് അതവളെ അറിയിച്ചിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഡയാനയെ പ്രേമിക്കാന്‍ ചാള്‍സിനു യാതൊരു വിധ ഉദ്ദ്യേശ്യവുമില്ലായിരുന്നു. പക്ഷെ, അങ്ങനെയൊക്കെയങ്ങ് സംഭവിച്ചുപോയി. ചാള്‍സ് ഒരിക്കലും ഒരു സമര്‍ത്ഥനായ വിദ്യാര്ത്ഥിആയിരുന്നില്ല. ബട്ട്, പരീക്ഷാ "തുണ്ടൂകള്‍" തയ്യാറാക്കുന്നതിലും അത് ഫലപ്രദമായി ഉപയോഗിക്കുന്നതിലും അവന്‍ സമര്‍ത്ഥനായിരുന്നു. തദ്വാര ഒരിക്കല്‍പോലും ചാള്‍സ് തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്` ചാള്‍സിനു ആ ഓഫര്‍ കിട്ടുന്നത്`. ഡയാനയുടെ അമ്മച്ചി വെറോണിക്ക ചേച്ചിയും ചാള്‍സിന്റെ അമ്മച്ചി കത്ര

വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!!

സുന്ദരമായ ഒരു സ്വപ്നത്തിന്റെ ക്ലൈമക്സിലെത്തുന്നതിനു മുന്‍പ് വാതിലില്‍ അമ്മ ആഞ്ഞടിച്ച്, എഴുന്നേല്ക്കെടാ , നിനക്കിന്ന് പഠിക്കാനൊന്നും പോകണ്ടായൊ?? കണ്ണു തുറന്ന് സമയം നോക്കി. മണി ആറര. കയ്യെത്തുന്ന ദൂരത്തിരുന്ന റേഡിയോ ഓണ്‍ ചെയ്ത് വെച്ചു. ആര്‍ നാല്പതിനുള്ള പ്രഭാതഭേരിയില്‍ ഏതൊക്കെ ട്രെയിനുകളാണു ലേറ്റ് ആയി ഓടുന്നതെന്നറിയാം , അതനുസരിച്ച് എഴുന്നേറ്റാല്‍ മതിയല്ലോ? ഉടുത്തിരുന്ന ലുങ്കി അഴിച്ച് തലമുടി പുതച്ച് പത്ത് മിനിറ്റ് കൂടി ഉറങ്ങി. ആറ്നാല്പതിനുള്ള പ്രഭാതഭേരിയില്‍ , മംഗലാപുരത്ത് നിന്നു തിരൊന്തരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രെസ്സ് കറക്റ്റ് സമയത്തോടുന്നുവെന്ന അറിയിപ്പ് അല്പം ദു:ഖത്തോടെയെങ്കിലും എനിക്കംഗീകരിക്കേണ്ടി വന്നു. അതു മാത്രമല്ല, എട്ട് പത്തിന്‌ വര്‍ക്കലയെത്തുന്ന ട്രെയിന്‍ പിടിക്കണമെങ്കില്‍ ഇപ്പോഴെ എഴുന്നേല്ക്കണം . ഉറക്കച്ചടവോടെ വന്നു ഉമ്മറത്തു കിടന്ന പത്രമെടുത്ത് ആകെയൊന്ന് നോക്കി. സന്തോഷദായകമായ കര്‍ണ്ണാനന്ദകരമായ ആ കഴ്ച പെട്ടെന്നാണ്` കണ്ണില്‍ പെട്ടെത് ഇന്ന് പഠിപ്പു മുടക്ക്` പിന്നെ ഒന്നും ആലോചിച്ചില്ല, ഞാന്‍ വീട് വിട്ട് പോകുന്നത് വരെ ഈ പത്രം ഇനി ആരും ഇവിടെ വായിക്കരുത്. പത്രമെടുത്