Posts

Showing posts with the label നര്‍മ്മം

ഗുണ്ടാനിയമം

ഗുണ്ടാ നിയമം കര്‍ക്കശമാക്കുമെന്ന് ആഭ്യന്തര മന്ത്രി - വാര്‍ത്ത "വീട്ടിലെ ചെറുക്കനെ മര്യാദ പഠിപ്പിക്കാന്‍ തീരുമാനിച്ചോ?"

വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്!!!

സുന്ദരമായ ഒരു സ്വപ്നത്തിന്റെ ക്ലൈമക്സിലെത്തുന്നതിനു മുന്‍പ് വാതിലില്‍ അമ്മ ആഞ്ഞടിച്ച്, എഴുന്നേല്ക്കെടാ , നിനക്കിന്ന് പഠിക്കാനൊന്നും പോകണ്ടായൊ?? കണ്ണു തുറന്ന് സമയം നോക്കി. മണി ആറര. കയ്യെത്തുന്ന ദൂരത്തിരുന്ന റേഡിയോ ഓണ്‍ ചെയ്ത് വെച്ചു. ആര്‍ നാല്പതിനുള്ള പ്രഭാതഭേരിയില്‍ ഏതൊക്കെ ട്രെയിനുകളാണു ലേറ്റ് ആയി ഓടുന്നതെന്നറിയാം , അതനുസരിച്ച് എഴുന്നേറ്റാല്‍ മതിയല്ലോ? ഉടുത്തിരുന്ന ലുങ്കി അഴിച്ച് തലമുടി പുതച്ച് പത്ത് മിനിറ്റ് കൂടി ഉറങ്ങി. ആറ്നാല്പതിനുള്ള പ്രഭാതഭേരിയില്‍ , മംഗലാപുരത്ത് നിന്നു തിരൊന്തരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രെസ്സ് കറക്റ്റ് സമയത്തോടുന്നുവെന്ന അറിയിപ്പ് അല്പം ദു:ഖത്തോടെയെങ്കിലും എനിക്കംഗീകരിക്കേണ്ടി വന്നു. അതു മാത്രമല്ല, എട്ട് പത്തിന്‌ വര്‍ക്കലയെത്തുന്ന ട്രെയിന്‍ പിടിക്കണമെങ്കില്‍ ഇപ്പോഴെ എഴുന്നേല്ക്കണം . ഉറക്കച്ചടവോടെ വന്നു ഉമ്മറത്തു കിടന്ന പത്രമെടുത്ത് ആകെയൊന്ന് നോക്കി. സന്തോഷദായകമായ കര്‍ണ്ണാനന്ദകരമായ ആ കഴ്ച പെട്ടെന്നാണ്` കണ്ണില്‍ പെട്ടെത് ഇന്ന് പഠിപ്പു മുടക്ക്` പിന്നെ ഒന്നും ആലോചിച്ചില്ല, ഞാന്‍ വീട് വിട്ട് പോകുന്നത് വരെ ഈ പത്രം ഇനി ആരും ഇവിടെ വായിക്കരുത്. പത്രമെടുത്...

പ്രിയദര്‍ശന്‍ ഓണ്‍ ലൈന്‍!!!!

രാവിലെ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിലെത്തി. സിസ്റ്റം ലോഗോണ്‍ ചെയ്തു. കെറ്റിലിലെ വെള്ളം ചൂടാക്കി നല്ല ഒരു ചായ ഉണ്ടാക്കി തിരിച്ചു സീറ്റില്‍ വന്നു ഇരുന്നു. സിസ്റ്റം എന്റെ കലാപരിപാടികള്‍ നേരിടാന്‍ തയ്യാറായി. ഇന്റെര്‍നെറ്റ് ജാലകം വഴി ഒരു മലയാള പത്രത്തിന്റെ ഓണ്‍ ലൈന്‍ തുറന്നു. ചൂടുള്ള ചായയും അതിരാവിലത്തെ പത്രവും, ലോകത്ത് എവിടെയായാലും മലയളിയുടെ മാത്രം സ്വന്തം - അതിനെ ഞാന്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി കാണുന്നു. പത്രം പതിവുപോലെ അതിന്റെ സ്വഭാവം കാണിച്ചു. ഇപ്പോള്‍ പത്രങ്ങളൊന്നും സത്യസന്ധ്യമായ വാര്‍ത്തകളൊന്നും പറയാറില്ലല്ലോ. അവര്‍ക്കും രാഷ്ടീയമല്ലേ?? പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. ഏതു കുരിശാണാവോ ഇത്ര രാവിലെ? ഇവന്മാരൊക്കൊന്നും വെളുപ്പാങ്കാലത്ത് ഒരു പണിയും ഇല്ലെ? ഫോണ്‍ ചെയ്തവനെ മനസ്സില്‍ തെറിയും പറഞ്ഞ്കോണ്ട് ഫോണ്‍ എടുത്തു, ഹല്ലാ!! ഹലോ.. ഹലോ..ക്യാന്‍ ഐ സ്പീക്ക് റ്റു മി. സണ്ണിക്കുട്ടന്‍????? യെസ്! യെസ്! സ്പീക്കിം‌ഗ്! സം‌ഗതി ഐ എസ് ഡി ആണ്. ദൈവമെ ഇനി നാട്ടില്‍ നിന്നും വല്ല ഇന്‍ഷുറന്‍സ് ഏജന്റ്റ് മാരുവല്ലതുമാണൊ? നാട്ടില്‍ ചെന്നാലൊ അവരെപ്പേടീച്ച് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ദൈവമേ ഇനി ഇവിടെയും സമാധാനം ത...

അഭിലാലിന്റെ സംശയം

കൃത്യം പത്ത് മണിക്ക് തന്നെ കരവരമ്പ് സ്കൂളിലെ ക്ലാസ്സ് തുടങ്ങാനുള്ള രണ്ടാമത്തെ മണിയും അടിച്ചു. അധ്യാപികമാരെല്ലാം പരദൂഷണം നിര്‍ത്തി ആരെയൊക്കെയോ പ്രാകികൊണ്ട് ഹാജര്‍ ബുക്കും, ചോക്കും പിള്ളാരെ തല്ലാനുള്ള വടിയും കയ്യിലെടുത്തു ക്ലാസ്സുകളിലേക്ക് നീങ്ങി. ക്ലാസ്സിനു പുറത്ത് ഏറുപന്തു കളിക്കുന്നവന്മാരൊക്കെ അവസാനത്തെ എറിയും മേടിച്ചു ക്ലാസ്സിലേക്ക് ഓടി. ആജന്മശത്രുക്കളായ ഡിവിഷന്‍ എ യിലേയും ബി യിലേയും അധോലോക ഗുണ്ടകള്‍ "ബാക്കി അടി ഉച്ചക്ക് തീര്‍ക്കാമെടാ"എന്ന പതിവു വെല്ലുവിളിയും കഴിഞ്ഞു, സ്കൂളിലേക്ക് തള്ളിവിടുന്ന വീട്ടുകാരേയും തെറിപറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് കയറി. ക്ലാസ്സ് ലീഡര്‍മാരൊക്കെ ക്ലാസ്സ് ടീച്ചറെ സുഖിപ്പിക്കാനായി ബ്ലാക്ക് ബോര്‍ഡും മേശയും കസേരയും ഒക്കെ ക്ലീന്‍ ചെയ്യുന്നു. കരവരമ്പ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇതിനേക്കളൊക്കെ ആവേശകരമായ മറ്റൊരു സംഗതി നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സുകള്‍തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍, ഒന്‍പത് എ യും ഒന്‍പത് സി യും തമ്മില്‍. ഒന്‍പത് സി യ്ക്ക് ജയിക്കാന്‍ ഇനി ആറ് റണ്‍സുകൂടി വേണം. ഒരു ഓവര്‍ ബാക്കിയുണ്ട്. ഒന്‍പത് സി യുടെ എട്ടു വിക്കറ്റുകള്‍ നഷ്...

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)

എമിറെറ്റ്സിന്റെ ആ കൂറ്റന്‍ വിമാനത്തില്‍ ഞാനും ജോയിച്ചനും മാത്രമാണ് മലയാളികള്‍. യാത്രക്കാര്‍ കുറവായതിനാല്‍ ഫുഡ്ബാള്‍ കളിക്കാനുള്ള സ്ഥലമുണ്ട് വിമാനത്തിനുള്ളില്‍. ജോയിച്ചന്‍ ഓരോ സീറ്റും മാറി മാറി ഇരുന്നു നോക്കുന്നു. ഒരു സീറ്റും പുള്ളിക്കാരന് കം‌ഫര്‍ട്ട് ആകുന്നില്ല. അവസാനം ഒരു എയര്‍ ഹോസ്റ്റസ് വിരട്ടുന്നത് വരെ ജോയിച്ചന്‍ കസേരകളി തുടര്‍ന്നു. ജോയിച്ചന്‍ ഒരു സീറ്റില്‍ പെര്‍മനെന്റ് ആയതോടെ ഞാനും ജോയിച്ചന്റെ സീറ്റിന്റെ അടുത്തുള്ള സീറ്റില്‍ പോയിരുന്നു. എമിറെറ്റ്സിന്റെ ശാപ്പാടും വൈറ്റ് വൈനും ഒക്കെ അടിച്ചപ്പോള്‍ ജോയിച്ചന്‍ ഫോമിലേക്കുയര്‍ന്നു, എയര്‍ ഇന്‍ഡ്യയെ തെറി വിളിക്കാന്‍ തുടങ്ങി. തെറി എയര്‍ ഇന്‍ഡ്യക്കല്ലെ, ഞാനും ജോയിച്ചനു കമ്പനി കൊടുത്തു. എയര്‍ ഇന്‍ഡ്യയെ എമിറെറ്റ്സിന്റെ വീട്ടില്‍ വേലക്ക് നിര്‍ത്തണം, ജോയിച്ചന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. കാരണം എയര്‍ ഇന്‍ഡ്യ എമിറെറ്റ്സിനെ പാഴിക്കളയും. മുല്ലപ്പൂമ്പോടിയേറ്റു കിടക്കും, കല്ലിനുമുണ്ടാ സൗരഭ്യം, എന്നാണല്ലൊ പറയുന്നത്. ഇനിയും മൂന്ന് മൂന്നര മണിക്കൂറുണ്ട് ദുബായിലെത്താന്‍. ഞാന്‍ മധ്യ നിരയിലെ നാല് സീറ്റിലായി നീണ്ട് നിവര്‍ന്ന് കിടന്നു സുഖമായി...

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ

കസാഖ്സ്ഥാനിലേക്കും തിരിച്ചുമുള്ള യാത്രയെന്നു പറയുന്നത് അവിടെ ജോലി ചെയ്യുന്ന ഇരുപത്തിയെട്ടു ദിവസത്തെക്കാള്‍ നീളമുള്ളതാണ്. ഒരു വഴിക്ക് തന്നെ വേണം രണ്ടു ദിവസം. കുളിക്കാതെ, പല്ലുതേക്കാതെ, മറ്റുപലതും ചെയ്യാതെ, ശരിക്കും ഭക്ഷണം കഴിക്കതെ, ഫ്ലൈറ്റില്‍ കിട്ടുന്ന കള്ളും മോന്തി പോരാത്തത് ബാക്കിയുള്ള എയര്‍പോര്‍ട്ടിലും കുടിച്ചു ഒരു തരം ഉന്മാദാവസ്ഥയിലുള്ള യാത്ര. അവസാനം ദുബായില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യയിലോ എമിറേറ്റ്സിലോ കയറി തിരോന്തരത്ത് വന്നിറങ്ങും. ദുബായീന്നുള്ള യാത്രയില്‍ കൂടെയുള്ള ഗള്‍ഫ് ചേട്ടന്മാരൊക്കെ കോട്ടും സ്യുട്ടും ഇട്ട് പെര്‍ഫ്യൂം ഒക്കെ അടിച്ച് ടീപ്ടോപില്‍ വന്നിരിക്കുമ്പോള്‍ മുഷിഞ്ഞു നാറിയ ഒരു ടീ ഷര്‍ട്ടും ജീന്‍സും ഒക്കെ ഇട്ടു ചീകിവച്ച മുടിയും ഒക്കെ എഴുന്നേല്പിച്ചു നിര്‍ത്തി ഇരിക്കുന്ന എന്നെ വളരെ സഹതാപത്തോടെ നോക്കും. (എന്നെ മാത്രമല്ല, എന്നെ പോലെ മറ്റ് ആറ് മലയാളികളുടേയും അവസ്ഥ ഇതു തന്നെ) തിരോന്തരത്തിറങ്ങിയാല്‍ ലഗേജും കസ്റ്റംസും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ കഴിഞ്ഞോരോട്ടമാണ്. ആകെയുള്ളതു ഒരു ജോഡി ഡ്രസ്സ് മാത്രമുള്ള ഒരു ഷോള്‍ഡര്‍ ബാഗ് ആണ്. അതിലെന്ത് കസ്റ്റംസ്. പുറത്ത് മക്കളേയും ഭര്‍‌ത്താക്കന...